എസ്‌സി വിഭാഗത്തിൽനിന്ന് മൂന്ന്, എസ്‌ടി വിഭാഗത്തിൽനിന്ന് രണ്ട്, കുരുബ, രാജു, മറാത്ത, എഡിഗ, മോഗവീര എന്നീ പിന്നാക്ക വിഭാഗങ്ങളിൽനിന്നായി അഞ്ചുപേരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ദിശേന് ഗുണ്ടു റാവുവിന്റെ സത്യപ്രതിജ്ഞയോടെ ബ്രാഹ്മണ വിഭാഗത്തിൽനിന്നും മന്ത്രിസഭാ പ്രാധിനിധ്യമുണ്ടായി.
കേസിന്‍റെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
ജനുവരി പതിനൊന്നിനായിരുന്നു ആദ്യഘട്ട യാത്ര. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്നാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. 31 ജില്ലകളിലും പര്യടനം നടത്താന്‍ പാകത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സി ബി ഐ റെയ്ഡിനുപിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി സമന്‍സ് അയച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിവയ്ക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഞാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പേസിഎം ടീഷര്‍ട്ട് ധരിച്ചാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുക. ബിജെപി എന്തുചെയ്യൂം? ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ നോക്കൂ.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുറിവേറ്റ സമുദായങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കുംവേണ്ടി ഞങ്ങള്‍ നിലകൊളളും. കളളക്കേസുകള്‍ ചുമത്തി ഈ സര്‍ക്കാര്‍ ജയിലിലടച്ച മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കുംവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 50 ദിവസത്തോളം അദ്ദേഹം തിഹാര്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 23-ന് ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്.